മഴയിലും ചെളിയിലും ആടിത്തിമിർത്ത് വിദ്യാർതഥികൾ കുടുംബശ്രീ കർഷകർക്കൊപ്പം ചേർന്നപ്പോൾ "മഴപ്പൊലിമ" നാടിന്റെ കാർഷിക ഉത്സവമായി" എടനീർ:
എടനീർ : പഠനത്തിനു പുറമെ കാർഷികസംസ്കൃതിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്ന എടനീർ സ്വാമിജീസ് ഹയർസെക്കണ്ടറി ഇരുണ്ട കാർമേഘവും കോരിച്ചൊരിയുന്ന മഴയും വകവയ്ക്കാതെ ചെളിക്കണ്ടത്തിൽ ആടിപ്പാടിത്തിമിർത്തു് എടനീർ ബനതടിയിലെ ജെ എൽ ജി ശ്രീലക്ഷ്മികർഷകർക്കൊപ്പം ചേർന്നാണ് സ്വാമിജീസിലെ വിദ്യാർത്ഥികൾ "മഴപ്പൊലിമ" അവിസ്മരണീയമാക്കിയത് .മണ്ണും ജലവും സംരക്ഷിക്കാനും കർഷകരെ സഹായിക്കാനും കാർഷികപാരമ്പര്യം നിലനിർത്താനും ലക്ഷ്യമിട്ടാണ് വിദ്യാർതഥികൾ
എടനീർ ബനതടിയിലെ ജെ എൽ ജി ശ്രീലക്ഷ്മി(റജി:ന:14/ 8/ 2)കർഷകരുടെ 2 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ 30 സെൻറ് വരുന്ന പാടത്തിറങ്ങി നെൽഷികൃഷി-നാട്ടി ഉത്സവം "മഴപ്പൊലിമ "നാടിന്റെ കാർഷിക ഉത്സവമാക്കി മാറ്റിയത് .സാമൂഹ്യ സേവനം മുൻനിറുത്തി, കർഷകരുടെ പാടങ്ങൾ സന്ദർശിച്ച് കർഷകരെ സഹായിക്കുന്നതിനും,പരമ്പരാഗത കൃഷി,വിവിധയിനം നെൽവിത്തുകൾ,നിലമുഴുവൽ ,വളമിടൽ ,ഞാർ നടീൽ തുടങ്ങിയവ മനസ്സിലാക്കുന്നതിനും,കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന്നും,ജൈവകൃഷി പ്രോത്സാഹിക്കുന്നതിന്നും,കാർഷി
ശ്രീലക്ഷ്മി ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ,കർഷകരായ കെ എൻ പ്രഭാകരൻ കുണ്ടോൾമൂല,സുകുമാരൻ,ഗോപാലൻ ,അദ്ധ്യാപകർ, മാതൃഭൂമി സീഡ് - നാഷണൽ സർവ്വീസ് സ്കീം (എൻ എസ് എസ് ) വിദ്യാർതിഥികൾ തുടങ്ങിയവർ ഒരുമിച്ച നാട്ടിയുത് സവത്തിന് ,സീഡ് കോർഡിനേറ്റർ ഐ കെ വാസുദേവൻ,
ലീഡർമാരായ ദേവദത്ത് ,അഭിനന്ദ് ,ശ്രീരാഗ് ,ഹരികൃഷ്ണൻ,ശിവരാമൻ ,അഭിരാം ,സാരംഗ് ,ഹരി ,ശ്രെയസ് എന്നിവർ നേതൃത്വം നൽകി.