reporter News

നളിയാനികാര്‍ക്ക് പുറം ലോകത്ത് എത്താന്‍ ഉറപ്പുള്ള പാലം വേണം


തൊടുപുഴ:നാളിയാനികാര്‍ക്ക് പുറം ലോകത്ത് എത്താന്‍ ഉറപ്പുള്ള പാലം വേണം.വെള്ളിയാമാറ്റം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പ്പെട്ട ആദിവാസി മേഘലയായ നളിയാനികാര്‍ക്ക് പുറം ലോകത്ത് എത്താനുള്ള വഴി പുഴ മുറിച്ച് കടക്കുക എന്നതാണ്.പത്താം വാര്‍ഡായ നാളിയാനിയെയും ഒന്‍പതാം വാര്‍ഡായ പൂച്ചപ്രയെയും വേര്‍തിരിക്കുന്നതാണ് വടക്കാനാറാണ്.ആറിന് കുറുകെ മരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് മരകമ്പുകള്‍ കൊണ്ട് നാട്ടുകാര്‍ താല്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്.ഇത് ഏത് സമയവും നിലംപതിക്കാവുന്ന സ്ഥിതിയാലാണ്.പ്രായമായവര്‍ക്ക് പാലത്തിന് കുറുകെ അക്കര കടക്കാന്‍ സാധിക്കില്ല.നാളിയാനിയിലുള്ള വിദ്യാര്‍ഥികള്‍ പൂച്ചപ്ര സ്‌കൂളില്‍ വരുന്നത് ഈ പുഴ മുറിച്ച് കടന്നാണ്.അത്യാവശ്യ സമയങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ട പ്രായമായവരെ കസേരയില്‍ ഇരുത്തിയാണ് ആശുപത്രി സൗകര്യമുള്ള പൂച്ചപ്ര എത്തിക്കുന്നത്.പതിറ്റാണ്ടുകള്‍ നീണ്ട തങ്ങളുടെ സ്വപ്‌നമായ വടക്കനാറിന് കുറുകെ ഒരു പാലം വേണമെന്ന ആവശ്യം മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ വിലകല്‍പ്പിക്കുന്നില്ല.ഇനി എങ്കിലും ഞങ്ങളുടെ അവശ്വം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.



എം.കെ.കീര്‍ത്തന
സീഡ് റിപ്പോര്‍ട്ടര്‍
ജി.എച്ച്.എസ്.എസ്,മുള്ളരിങ്ങാട്‌

July 08
12:53 2021

Write a Comment